
വിളക്കിന്റെ വെട്ടത്തിലലിയുന്ന സന്ധ്യയും.

അകലെയാ അമ്പലമണികൾ തൻ നാദം,
കേട്ടുണരുമാ പുലരികൾ ഞാൻ കൊതിച്ചു!
‘പുലരിയായ് ' എന്നു വന്നോതുമാ കുയിലിന്റെ
മധുരമാം ശബ്ദമെൻ കാതിലിന്നും.


വയലിലെ ചേറിലും, മഴപെയ്ത മണ്ണിലും,
വെറുതെ നടക്കുവാൻ ഞാൻ കൊതിച്ചു!
തോണിയിലലകളാൽ നിറഞ്ഞയെൻ തോട്ടിലൂടെ.


തഴുകലേറ്ററിയാതെ വീണ്ടുമൊന്നുറങ്ങീടണം!

മ്രുദുവായുണർത്തണം അതിനുശേഷം…
കാണുവാൻ കഴിയുമോ ഇന്നുമെൻ ഗ്രാമം,
തിരികെ ഞാനെത്തുമ്പോളെന്റെ നാട്ടിൽ….?
(വരികൾ, ശ്രീ.സാബു.എം.എച്ചിന്റെ ‘ നീഹാരബിന്ദുക്കൾ ‘ എന്ന കവിതാ സമാഹരത്തിൽ നിന്ന്)
ഗൃഹാതുരത്വം ഉണര്‍ത്തുന്ന സുന്ദരമായ കവിത ...
ReplyDelete